• A ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു. രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു. ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍

    B ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു. ആ രാജ്യത്തു മറ്റു മത പ്രജരണം നടത്തുന്നു. രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു. ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍

    C . ഒരാള്‍ ഒരു ഇസ്ലാമിക നിയമം ഉള്ള ഒരു രാജ്യത്ത് ജീവിക്കുന്നു. അയാള്‍ ഇസ്ലാം ഉപേക്ഷിച്ചു മറ്റൊരു മതം സ്വീകരിക്കുന്നു.ആ രാജ്യത്തു മറ്റു മത പ്രജരണം അയാള്‍ നടത്തുന്നു.എങ്കിലും ജിസ്യ കൊടുക്കാന്‍ തയ്യാരാന്‍ . രാജ്യം വിടാന്‍ അയാള്‍ തയ്യാറല്ല. രാജ്യത്തെ ജനങ്ങള്‍ക് അയാള്‍ ഒരു ഉപദ്രവും ചെയ്യാതെ ജീവിക്കുന്നു.

    മുകളില്‍ കൊടുത്ത ഏതെങ്കിലും ഒരാള്‍ ഇസ്ലാമിക നിയമ പ്രകാരം വധഷിക്ഷക്ക് വിദിക്കപെടുമോ?
    ഈ കാര്യങ്ങള്‍ക് ഖുറാനില്‍ നിന്നോ ഹദീസില്‍ നിന്നോ മറ്റു അന്ഗീകൃത ഇസ്ലാമിക പണ്ടിതരില്‍ നിന്നോ ഉള്ള വിധി വ്യക്തമായി പറയുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
    · · · November 11 at 1:40pm
      • Abdulla Ponani ഇതിന്‍റെ യഥാര്ത്യം ഒന്ന്‍ വിശദീകരിക്കാമോ
        November 11 at 1:41pm ·
      • Ashkar Km ഇത് ശരിക്കും പല വീക്ഷനങ്ങലുമുള്ള പണ്ഡിതന്മാര്‍ അഭിപ്രായം പറയേണ്ടതാണ്. ഞാന്‍ കുറെ കാലം മുമ്പേ ഈ വിഷയം പഠിക്കാന്‍ ശ്രമിച്ചിരുന്നു.. പഠിക്കും തോറും ചില complications കൂടിയതായിട്ടാണ് അനുഭവപ്പെട്ടത്‌.

        ഭിന്ന അഭിപ്രായമുള്ള പണ്ഡിതന്മാര്‍ ഉണ്ട്, മിക്കവരിലും, അവരവരുടേതായ ന്യായമായ ന്യായീകരണവും ഉള്ളതായാണ് എനിക്ക് തോന്നിയത്‌.

        ഖുറാനില്‍ അല്ല.. ഹദീസുകളില്‍ ആണ് ഈ വിഷയത്തിലുള്ള തെളിവുകള്‍ ഉള്ളത്
        November 11 at 2:34pm ·
      • Komath Khrins പോയിന്റ്‌ ബി യും C യും തമ്മില്‍ വ്യത്യാസം കാണുന്നില്ല. എന്താണ് ഉദ്ദേശിച്ചത്?
        November 11 at 2:43pm ·
      • Komath Khrins വധശിക്ഷക്ക് വിധിക്കപ്പെടുകയില്ല എന്നാണു ഖുറാനില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ചില ഹദീസിന്റെ അടിസ്ഥാനത്തില്‍ വധിക്കപ്പെടും എന്നാണു അഭിപ്രായം. എന്നാല്‍ ആ അഭിപ്രായം ഖുര്‍ആന്‍ നല്‍കുന്ന സ്വാതന്ത്ര്യത്തിനു എതിരാണ്.
        November 11 at 2:51pm · · 1Loading...
      • Abdul Latheef c u later
        November 11 at 5:57pm via mobile ·
      • Abdul Latheef അഷ്കർ പറഞ്ഞതിനോട് അനുബന്ധമായി പറയട്ടേ. വളരെ ഉപരിപ്ലവും ആധുനിക കാലഘട്ടത്തിലെ സാഹചര്യങ്ങൾക്ക് യോജിക്കാത്തതുമായ കാഴ്ചപ്പാടുകളായിരിക്കും പഴയ ഫിഖ്ഹ് ഗ്രന്ഥങ്ങളെ അവലംബിച്ചാൽ നമ്മുക്ക് ലഭിക്കുക.

        പുതിയ ലോക സാഹചര്യത്തിൽ ഇസ്ലാമിക രാഷ്ട്രം സമ്പൂർണാർഥത്തിൽ നിലവിൽ വരികയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ ഇസ്ലാം മതം ഉപേക്ഷിച്ച് മറ്റുമതങ്ങൾ സ്വീകരിക്കുന്ന ഒരാളെ അതിന്റെ പേരിൽ മാത്രം വധിക്കുകയില്ല. ജിസിയയും നടപ്പാക്കുകയില്ല. അതേ പ്രകാരം അവരുടെ മതമനുസരിച്ച് അവിടെ ജീവിക്കാനോ അത് പ്രചരിപ്പിക്കാനോ ഇസ്ലാമിക ഗവൺമെന്റ് തടസ്സം നിൽക്കുകയുമില്ല. ജനാധിപത്യം പുലരുന്ന ഏത് രാജ്യത്തേക്കാളും ജനാധിപത്യപരവും, മതേതരത്വം പുലരുന്ന ഏത് രാജ്യത്തേക്കാളും മതേതരത്വവും അവിടെ അനുഭവിക്കാൻ കഴിയും.
        17 hours ago · · 2Loading...
      • Abdul Latheef ‎1950 കൾക്ക് ശേഷം ലോകസാഹചര്യങ്ങളിൽ വമ്പിച്ച മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാമല്ലോ. സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ അതിന് ശേഷമാണല്ലോ നിലവിൽ വന്നത്. അതിന് മുമ്പ് നിലനിന്നിരുന്ന സാമ്രാജ്യത്വസംസ്കാരം അവസാനിച്ചു. അതിന് മുമ്പ് എഴുതപ്പെട്ടതൊന്നും ഭരണവും രാഷ്ട്രനിയമവുമായ കാര്യങ്ങളിൽ അതിന് മുമ്പ് എഴുതപ്പെട്ടതൊന്നും പ്രവർത്തികമാക്കാൻ പറ്റുന്നതല്ല പുതിയ സാഹചര്യത്തിൽ. ദാറുൽ ഹർബ്, ദാറുൽ ഇസ്ലാം എന്ന സംജ്ഞകൾക്ക് പ്രസക്തിനഷ്ടപ്പെട്ടിരിക്കുന്നു.

        മൗലാന സയ്യിദ് മൗദൂദിയും ശഹീദ് സയ്യിദ് ഖുതുബുമൊക്കയാണ് ആധുനിക കാലഘട്ടത്തിളെ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് മഹത്തായ ചിന്തകൾ അവതരിപ്പിച്ചത്. പക്ഷെ അവിടുന്നും സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. മൗദൂദി വിഭജനത്തിന് എഴുതിയ ചിന്തകളിൽ പോലും ഇന്ന് അതേ പടി നടപ്പിൽ വരുത്താൻ സാധ്യമല്ലാത്തവയും ഉണ്ടാകാം.

        ഞാൻ പറഞ്ഞുവരുന്നത് മുൻകാല പണ്ഡിതരെയൊക്കെ ഈ വിഷയത്തിൽ തള്ളണമെന്നല്ല. അവർ അവരുടെ കാലഘട്ടത്തിലേക്ക് വേണ്ടിയാണ് ചിന്തിച്ചത്. അതിനാൽ തന്നെ അവയൊക്കെ മാറിയ സാഹചര്യത്തിലേക്ക് അപ്രായോഗികമായേക്കാം. വിശുദ്ധഖുർആനും സുന്നത്തും അനുസരിച്ച് നിയമം പണ്ഡിതൻമാർ നിർമിക്കുകയാണ് ഇനി ചെയ്യേണ്ടത്. അപ്രകാരം നിർമിക്കുന്ന പക്ഷം അത് ആധുനിക കാലഘടത്തിലെ ഏറ്റവും പുരോഗമനപരമായ നിയമവ്യവസ്ഥയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.
        16 hours ago · · 2Loading...
      • Kunju Mon മൂര്‍തദു എന്ന സംജ്ഞ വിശ്വാസപരമായ മാറ്റം എന്നതിലുപരി ഇസ്ലാമിക രാജ്യത്തോടുള്ള കൂറ് വലിച്ചെറിയുന്ന ആളെ കുറിക്കാനാണ് ഉപയോഗിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയത്. എന്ന് വെച്ചാല്‍ ആധുനിക ദേശരാഷ്ട്രങ്ങളില്‍ രാജ്യദ്രോഹി എന്ന് പറയുന്ന ആള്‍. അത്തരക്കാരെ കൊല്ലുക തന്നെ ആണല്ലോ എത്ര ആധുനിക രാഷ്ട്രവും ചെയ്യുന്നത്... അതിനാല്‍ അബ്ദുള്ള ഇക്ക പറഞ്ഞ വകുപ്പിലെ ആളുകള്‍ മുര്തട്ടില്‍ പെടും എന്ന് കരുതുന്നില്ല.
        16 hours ago · · 2Loading...
      • Abdul Latheef ഇസ്ലാം വിമർശകർ കാര്യമായ ഇസ്ലാമിനെ താറടിക്കാൻ ഉപയോഗിക്കുന്നതാണ് മുർത്തദ്ദിന്റെ വധശിക്ഷ. കുഞ്ഞുമോൻ പറഞ്ഞ പ്രകാരം വിശ്വാസമാറ്റം എന്നതിനേക്കാൾ അന്ന് അത്തരം ഒരു ശിക്ഷവിധിക്കാൻ എന്തായിരുന്നു കാരണമെന്ന് ആ സാഹചര്യം പഠിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും.

        മുർത്തദ്ദിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഒരു ചിന്ത ഇവിടെ അവതരിപ്പിക്കുകയാണ്. ഇത് ഒരു വിധിതീർപ്പല്ല. തെളിവുകൾ ലഭിച്ചാൽ അതിൽ ഏത് വാദവും പുനപ്പരിശോധിക്കും.
        15 hours ago ·
      • Abdul Latheef നേരത്തെ മറ്റൊരു ഗ്രൂപിൽ പറഞ്ഞുവെച്ചതായതിനാൽ ചില പദപ്രയോഗങ്ങൾ മനസ്സിലാകാതെ പോയേക്കാം.
        15 hours ago ·
      • Abdul Latheef മറ്റുഹദീസുകളെ നാം വിശകലനം ചെയ്യുന്നത് പോലെ തന്നെ ഈ ഹദീസുകളെയും വിശുദ്ധഖുർആന്റെയും മറ്റുപ്രവാചക അദ്യാപനങ്ങളുടെയും സത്ത ഉൾകൊണ്ടുകൊണ്ട് എന്തുകൊണ്ട് വിശകലനം ചെയ്തുകൂടാ. മുർത്തദ്ദിന് വധശിക്ഷ എന്ന ഒരു സാമാന്യസംസാരത്തിൽ ഏതവസ്ഥയിലും ഇസ്ലാമിൽ നിന്ന് രാജിവെച്ചാൽ അവൻ കൊല്ലപ്പെടണം എന്ന് ആ ഹദീസും അതിന്റെ സന്ദർഭവും വെച്ച് പരിഗണിക്കുമ്പോൾ ലഭിക്കുന്നുണ്ടോ എന്ന് നമ്മുക്ക് പരിശോധിക്കാവുന്നതാണല്ലോ.

        മൂന്ന് കാര്യങ്ങളാണ് അത് വെച്ച് പരിശോധിക്കാനുള്ളത്.

        1. ഒരു നിലക്കും അപ്രകാരമുള്ള ഒരു ശിക്ഷ പാടില്ല എന്നുണ്ടോ.
        2. ഏതെല്ലാം അവസ്ഥയിൽ മത പരിത്യാഗി ശിക്ഷിക്കപ്പെട്ടുകൂടാ.
        3. എപ്പോഴാണ് മതപരിത്യാഗി ശിക്ഷാർഹനാകുന്നത്.

        ഏതവസ്ഥയിലും ഇസ്ലാമിൽ നിന്ന് പുറത്ത്പോകുന്നത് കൊല്ലപ്പെടാവുന്ന കുറ്റമാണ് എന്ന് പറയുമ്പോൾ അത് പ്രാഥമികമായി തന്നെ ഇസ്ലാമിന്റെ ചില അധ്യാപനങ്ങളുമായി ഏറ്റുമുട്ടുന്നു.

        1. ഇസ്ലാം ചിന്താ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു.
        2. മനുഷ്യനെ ഒരു വിശ്വാസം സ്വീകരിക്കാൻ അത് നിർബന്ധിക്കുന്നില്ല.

        ഈ നിയമത്തിലൂടെയുണ്ടാകുന്ന ചില പ്രായോഗിക വിഷമതകളും പ്രശ്നങ്ങളും.

        1. ഇഷ്ടമില്ലാത്ത ഒരു വിശ്വാസവുമായി കപടനായി കഴിഞ്ഞുകൂടാൻ ഈ വിധി കാരണമാകുന്നു.

        2. 99 ശതമാനവും പാരമ്പര്യ ഇസ്ലാമായതിനാൽ ബോധപൂർവം ഇസ്ലാം കൈകൊണ്ടവരല്ല ഇന്ത്യൻ മുസ്ലിംകൾ. (كَفَرَ بِرَبِّهِ بَعْدَ مَا رَأَى مَحَاسِنَ الْإِسْلَامِ وَبَعْدَ مَا هُدِيَ إلَيْهِ )
        ഇസ്ലാമിലേക്ക് മാർഗദർശനം നൽകപ്പെടുകയും അതിനെ നല്ലതായി കാണുകയും ചെയ്ത ശേഷം തന്റെ റബിനെ നിഷേധിച്ചവൻ .
        ഇതാണ് മത പരിത്യാഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

        3. ഇസ്ലാമിന്റെ യഥാർഥ അധ്യാപനങ്ങളും വിശ്വാസങ്ങളുടെയും മഹത്വവും സത്യസന്ധതയും ഒരു വലിയ വിഭാഗത്തിന് അജ്ഞാതമായി നിലനിൽകുന്നു.

        4. ഇന്ത്യൻ സാഹചര്യത്തിൽ ഒരാൾ ഇതര വിശ്വാസം സ്വീകരിക്കുന്നത്. നിലവിലുള്ള മുസ്ലിം സമൂഹത്തിന് പ്രത്യേക ഹാനി വരുത്തുന്നുവെന്ന് പറയാനാവില്ല. മറിച്ച് ഇസ്ലാം സങ്കുചിതമാണെന്ന് പറയാനും. ഇതേ കാരണം പറഞ്ഞ് ഇസ്ലാമിലേക്ക് വരുന്നവരെ നിരുത്സാഹപ്പെടുത്താനും ഇതര മതവിശ്വാസികൾക്ക് ധൈര്യം പകരുന്നു.

        5. ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കമ്പോൾ സാഹചര്യം നന്നായി പരിഗണിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അതിനുള്ള അവകാശം മുസ്ലിം സമൂഹത്തിനുണ്ട് എന്ന ഒരു ധാരണ നിലനിൽക്കുന്നത് അരാചകത്വത്തിന് ഇടയാക്കുന്നു. നിർണിതമായ ഒരു ശിക്ഷാവിധി (حد) എന്നതിനേക്കാൾ ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി സാന്ദർഭികമായി സ്വീകരിക്കുന്ന അച്ചടക്ക നടപടി (تعزير) മാത്രമാണ് മതപരിത്യാഗിയെ കൊല്ലൽ എന്ന വീക്ഷണം അവഗണിക്കാനാവില്ല.

        6. ഒട്ടേറെ സ്ഥലങ്ങളിൽ മതപരിത്യാഗത്തെക്കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ടെങ്കിലും ഒന്നുരണ്ട് സൂക്തങ്ങളിൽ മാത്രമാണ് അപ്രകാരം വ്യാഖ്യാനിച്ചാൽ ലഭിക്കുന്ന ഭൗതിക ശിക്ഷയെക്കുറിച്ചുള്ള പരാമർശമുള്ളത്.

        7. പൗരാണികരായ പണ്ധിതരിൽ ഭൂരിപക്ഷവും മതപരിത്യാഗിക്ക് വധശിക്ഷതന്നെ എന്ന് പറയുമ്പോൾ ആധുനികരായ പണ്ധിതൻമാർ ഒറ്റയടിക്ക് അപ്രാകാരം പറയാൻ തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ നാം കൂടുതൽ പരിഗണിക്കേണ്ടത് ആധുനിക പണ്ധിതരെയാണ്.
        15 hours ago ·
      • Abdul Latheef ഹദീസിന്റെയും അതിലെ വിധിയുടെയും പ്രസക്തി

        പ്രവാചകന്റെ കാലത്ത് ഒരു വിഭാഗം ബോധപൂർവം ഇസ്ലാമിനെ അപകടപ്പെടുത്തുവാൻ ഇതൊരു തന്ത്രമായി സ്വീകരിച്ചിരുന്നു. അതിനെ തടയിടേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ ആവശ്യമായിരുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്.

        1. ഇസ്ലാമിക ആദർശത്തിന്റെ സംരക്ഷണം.

        ഇസ്ലാമിന്റെ ശത്രുക്കൾ ഈ കാമ്പയിൻ കൊണ്ട് അവർ ഉദ്ദേശിച്ചിരുന്നത്. ഇസ്ലാം എന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കുന്നത് പോലെ അത്രനല്ലതൊന്നുമല്ല ഞങ്ങൾ അതിന്റെ ഉള്ളറിഞ്ഞതാണ് എന്ന് അത് സ്വീകരിക്കാനിടയുള്ളവരെ തെറ്റിദ്ധരിപ്പിക്കുക. ഇതിലൂടെ ഇസ്ലാം സ്വീകരിക്കുന്നവരെ ആശങ്കിയിലും സംശയത്തിലും അകപ്പെടുത്താൻ അത് ഇടയാക്കും. മറ്റൊരു ദോശം. ഇസ്ലാമിലേക്ക് കടന്നുവരുന്നവരെ സംശയത്തോടെ വീക്ഷിക്കാൻ അത് വിശ്വാസികളെ നിർബന്ധിക്കും. അത് അവർക്കിടയിലുള്ള സ്നേഹബന്ധത്തെയും സഹകരണത്തെയും ബാധിക്കും.

        2. ഇസ്ലാമിക സമൂഹത്തിന്റെ സംരക്ഷണം.

        നമ്മുക്കറിയാവുന്നത് പോലെ ആ കാലഘട്ടം യുദ്ധങ്ങളുടേതായ ഒരു കാലഘട്ടവും കൂടിയായിരുന്നു. പ്രായപുർത്തിയായ മുഴുവൻ മുസ്ലിംകളും അതിലെ പട്ടാളക്കാരായിരുന്നു. ധാരാളം സൈനിക രഹസ്യങ്ങൾ അവർക്ക് സൂക്ഷിക്കാനുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇസ്ലാമിൽ പ്രവേശിച്ചുകൊണ്ട് പരസ്യമായി തന്നെ വിട്ടുപോകാൻ അവസരം നൽകുന്ന പക്ഷം അത് ആത്മഹത്യാപരമായിരിക്കും.
        15 hours ago ·
      • Abdul Latheef ഇനി ഇതുമായി ബന്ധപ്പെട്ട് വന്ന ഹദീസുകളെ വിശകലന വിധേയമാക്കാം.

        عن ابن مسعود -رضي الله عنه- قال: قال رسول الله -صلى الله عليه وسلم-: لا يحل دم امرئ مسلم إلا بإحدى ثلاث: الثيب الزاني، والنفس بالنفس، والتارك لدينه المفارق للجماعة .رواه البخاري ومسلم.

        ഇതാണ് റയ്യാൻ ഉദ്ധരിച്ച ഹദീസിന്റെ അറബി മൂലം.

        والتارك لدينه المفارق للجماعة

        കേവലം മതപരിത്യാഗിയാണെങ്കിൽ വത്താരിഖു ലിദീനിഹി എന്ന് പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ അൽമുഫാരിഖു ലിൽ ജമാഅത്ത് എന്ന് ചേർത്ത് പറഞ്ഞിരിക്കുന്നു. വിഘനടവാദി എന്ന് ഇന്ന നാം പറയുന്ന പോലെയോ അതിൽ ശക്തമോ ആയ അർഥം അതിനുണ്ട്. രക്തം പവിത്രമല്ലാതാകുന്ന ഒന്നാമത്തെ ആൾ വെറും വ്യഭിചാരിയല്ലല്ലോ. കേവല വ്യഭിചാരിക്ക് ഖുർആനിൽ നസ്സായി തന്നെ നൂറ് അടിയാണ് ശിക്ഷ. അതുകൊണ്ട് വിവാഹിതനായ വ്യഭിചാരി എന്ന് വ്യക്തമാക്കിയരിക്കുന്നു. എന്ന പോലെ കേവല മുർത്തദ്ദല്ല. അക്കാലത്ത് അൽജമാഅത്തിൽ നിന്ന് പിരിയുക എന്നത് ഇക്കാലത്ത് ഒരു ഇന്ത്യൻ സൈനികൻ പാകിസ്ഥാൻ പട്ടാളത്തിൽ ചേരുന്നതിനേക്കാൾ ഗുരുതരമായി അവസ്ഥയാണ്. ഒരു താരം ചാരപ്പണി അതിലുണ്ട്. ഇങ്ങനെയുള്ളവരുടെ രക്തത്തിന്റെ പവിത്രത നീക്കപ്പെട്ടിരിക്കുന്നുവെന്നത് ഏത് കാലത്തെ യുക്തിക്കും അംഗീകരിക്കാവുന്നതാണ്.

        ഇത് സംബന്ധമായി വന്ന ഹദീസിന്റെ കഷ്ണമാണ് മറ്റൊന്ന് റയ്യാൻ അത് മുകളിൽ നൽകിയിട്ടുണ്ട്. അറബി മൂലം ഇങ്ങനെയാണ്.

        { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ }

        ഇവിടെ പ്രശ്നം അർഥത്തിലാണ്. ഇക്രിമത്തുബ്നു അബീജഹലിന്റെ റിപ്പോർട്ടായി മുസ്ലിമല്ലാത്ത സിഹാഉ സിത്തയിലെ ഹദീസു ഗ്രന്ഥങ്ങളെല്ലാം അത് ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ തന്നെ ഇബ്നു മാജ സുപ്രധാനമായ ഈ വാചകമില്ലാതെയാണ് റിപ്പോർട്ട് ചെയ്തത്.
        15 hours ago ·
      • Abdul Latheef روى البخاري وغيره عَنْ عِكْرِمَةَ قَالَ : { أُتِيَ أَمِيرُ الْمُؤْمِنِينَ عَلِيٌّ رَضِيَ اللَّهُ عَنْهُ بِزَنَادِقَةٍ فَأَحْرَقَهُمْ ، فَبَلَغَ ذَلِكَ ابْنَ عَبَّاسٍ ، فَقَالَ : لَوْ كُنْت أَنَا لَمْ أَحْرِقْهُمْ لِنَهْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : لَا تُعَذِّبُوا بِعَذَابِ اللَّهِ ، وَلَقَتَلْتهمْ لِقَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .رَوَاهُ الْجَمَاعَةُ إلَّا مُسْلِمًا ، وَلَيْسَ لِابْنِ مَاجَهْ فِيهِ سِوَى : { مَنْ بَدَّلَ دِينَهُ فَاقْتُلُوهُ } .
        15 hours ago ·
      • Abdul Latheef ഹദീസിൽ സാധാരണ പ്രയോഗം (ദീൻ ഉപേക്ഷിച്ചവൻ) വിട്ട് زنديق എന്നതിന്റെ ബഹുവചനമായ زناديق എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. നാസ്തികൻ എന്ന അർഥത്തോടൊപ്പം മതവിരോധി എന്ന അർഥവുമുണ്ട്. അലി (റ) അവരെ കത്തിച്ചുവെന്നും. ഇത് ഇബ്നു അബ്ബാസ് അറിഞ്ഞപ്പോൾ ഞാനായിരുന്നെങ്കിൽ അത് ചെയ്യില്ലായിരുന്നുവെന്നും. അല്ലാഹുവിന്റെ ശിക്ഷ (തീകൊണ്ടുള്ളത്) നിങ്ങൾ വിധിക്കരുതെന്നും ആരെങ്കിലും തന്റെ ദീനിനെ മാറ്റിയാൽ അവനെ വധിക്കുക എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

        ഇതൊന്നും കേവല മതപരിത്യാഗിക്ക് വധശിക്ഷ നൽകാൻ പര്യാപ്തമല്ല എന്നാണ് എന്റെ അഭിപ്രായം.
        15 hours ago ·
      • Abdul Latheef ഇനി മതപരിത്യാഗത്തെക്കുറിക്കുന്ന സൂക്തങ്ങൾ പരിശോധിക്കാം.

        "وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآَخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ"

        "كَيْفَ يَهْدِي اللَّهُ قَوْمًا كَفَرُوا بَعْدَ إِيمَانِهِمْ وَشَهِدُوا أَنَّ الرَّسُولَ حَقٌّ وَجَاءَهُمْ الْبَيِّنَاتُ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ، أُوْلَئِكَ جَزَاؤُهُمْ أَنَّ عَلَيْهِمْ لَعْنَةَ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ خَالِدِينَ فِيهَا لَا يُخَفَّفُ عَنْهُمْ الْعَذَابُ وَلَا هُمْ يُنْظَرُونَ"

        "مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ".

        "إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُوْلَئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمْ اللَّهُ وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ"

        "وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا"

        "إِنَّ الَّذِينَ آَمَنُوا ثُمَّ كَفَرُوا ثُمَّ آَمَنُوا ثُمَّ كَفَرُوا ثُمَّ ازْدَادُوا
        كُفْرًا لَمْ يَكُنِ اللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيلًا"

        ഇത്രയുമാണ് വിശ്വാസത്തിന് ശേഷം നിഷേധം കൈകൊണ്ടവരെ പരാമർശിക്കുന്ന സൂക്തങ്ങൾ ഇവയിൽ ആദ്യസൂക്തം വ്യാഖ്യാനിച്ച് അതിൽ മതപരിത്യാഗി വധിക്കപ്പെടണം എന്ന സൂചനയുണ്ടെന്ന് ചിലർ വ്യാഖ്യാനിക്കുന്നു. അതേക്കുറിച്ച് പരിശോധിക്കാം...
        15 hours ago ·
      • Abdul Latheef ‎[(2:217-218) ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൌരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൌരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്നഃ. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ മറിച്ച്, വിശ്വസിക്കുകയും, ദൈവികസരണിയില്‍ വീടും കുടുംബവും വെടിയുകയും സമരത്തിലേര്‍പ്പെടുകയും ചെയ്തിട്ടുള്ളവരോ, അവരാകുന്നു ദൈവകാരുണ്യം പ്രതീക്ഷിക്കാനര്‍ഹതയുള്ളവര്‍. അല്ലാഹു അവരുടെ പാകപ്പിഴവുകള്‍ മാപ്പാക്കുന്നവനും കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കുന്നവനുമത്രേ.']

        ഇതാണ് ആ സൂക്തത്തിന്റെയും അതിലെ തൊട്ടുമുമ്പിലെയും ആയത്തിന്റെ നേർക്ക് നേരെയുള്ള അർഥം. ഇതിൽ ഭൗതിക ശിക്ഷ നമ്മുക്ക് കാണാൻ കഴിയില്ല. എന്നാൽ فَيَمُتْ وَهُوَ كَافِرٌ എന്നതിലെ ഫ എന്ന അക്ഷരം ഒരു കാര്യം ഉടനെ സംഭവിക്കുന്നതിനെക്കുറിക്കുന്നുവെന്നും. അതിനാൽ സ്വമതത്തിൽ നിന്ന് പിൻമാറുന്നവർ ഉടനെ മരിക്കണമെങ്കിൽ കൊല്ലേണ്ടതുണ്ടല്ലോ എന്നുമാണ് വാദം. എന്നാൽ ഫ എല്ലായിടത്തും അതേ അർഥത്തിൽ വരണമെന്ന് നിർബന്ധമില്ലെന്ന് ഇതിനെ എതിർത്തും വാദമുണ്ട്.

        അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് നിങ്ങളില്‍ ചിലര്‍ നിഷേധികളാകുന്നു; ചിലര്‍ വിശ്വാസികളും. (64:2)

        هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ

        ഇവിടെ ഫ എന്നുപയോഗിച്ചെങ്കിലും സൃഷ്ടിച്ച ഉടനെ കാഫിറാകുന്ന പ്രശ്നമില്ലല്ലോ എന്നതാണ് ന്യായം.

        ----------------------------------

        അങ്ങനെ മതപരിത്യാഗിക്ക് ശിക്ഷവിധിക്കുന്നവെന്ന് പറയുന്ന ഏക സൂക്തവും അത് തെളിയിക്കുന്നില്ലെന്ന് വ്യക്തമായി.

        അല്ലെങ്കിലും കേവല മതപരിത്യാഗിയെ വധിക്കണമെന്നാണ് വിധിയെങ്കിൽ.

        ഈ സൂക്തത്തിന് പിന്നെ എന്ത് സൗകുമാര്യമാണ് അവശേഷിക്കുന്നത്.

        { لَا إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ}

        അതുകൊണ്ട് ഇ.എ ജബ്ബാറിനെപ്പോലെയോ നാസറിനെ പോലെയോ ഉള്ള ഒരാൾ മതനിഷേധിയോ ജൂതനോ ക്രൈസതവനോ ആയാൽ ഇസ്ലാമിക ഭരണമാണെങ്കിൽ പോലും അതുകൊണ്ട് മാത്രം മരണ ശിക്ഷ വിധിക്കുകയില്ല എന്നാണ് എന്റെ അഭിപ്രായം.

        അതുകൊണ്ട് നമ്മുക്ക് ധൈര്യമായി ഇങ്ങനെ പറയാമെന്ന് തോന്നുന്നു. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ഇസ്ലാമിൽ നിന്ന് പുറത്തുപൊകുന്നവരെ ഇസ്ലാമിക മതനിയമ പ്രകാരം അനുസരിച്ച് വധിക്കാൻ പാടില്ല.
        15 hours ago ·
      • Abdul Latheef വളരെ പ്രാഥമികമായ ഒരു പഠനം വെച്ച് ഞാൻ എത്തിചേർന്ന നിഗമനങ്ങളാണ് മേലെ നൽകിയത്.
        അഭിപ്രായം പറയുക.

        ഇക്കാര്യത്തിലുള്ള ഒരു പ്രയാസം. ജനങ്ങൾ മൊത്തം വ്യഭിചാരിയെ അടിക്കണം എന്ന വിധിപോലെ ഒരു വിധിയാണ് മതപരിത്യാഗിയുടെ കാര്യത്തിലുമുള്ളതെന്ന് തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അത് ജനങ്ങളുടെ മാത്രം തെറ്റാണ്. അത് തിരുത്താൻ നമ്മുക്ക് ബാധ്യതയില്ലേ. മാത്രമല്ല. ഇതേ സംഗതിവെച്ച് ഒരിക്കലും ഇസ്ലാമുമായി ചേർത്ത് പറയാൻ സാധ്യമല്ലാത്ത വിശേഷണങ്ങൾ ഇസ്ലാമിന് പതിച്ച് നൽകുമ്പോൾ വിശേഷിച്ചും. ഹദീസ്, ഫിഖ് ഹ് ഗ്രന്ഥങ്ങളിൽ സാധാരണയായി ജിനായാത്ത്, ഹദ്ദ്, ഇഖാബ് എന്നിവയെക്കുറിച്ച് പറയുന്നിടത്തൊന്നും മുർത്തദ്ദിന്റെ ശിക്ഷയെക്കുറിച്ച് പറയാതെ പോയതെന്തുകൊണ്ട് എന്നത് ചിന്താവിഷയമല്ലേ.
        15 hours ago ·
      • Abdul Latheef അബ്ദുല്ലാ പൊന്നാനി പോസ്റ്റിൽ സൂചിപ്പിച്ച മറ്റൊരു കാര്യം ജിസ്യയയെക്കുറിച്ചാണ് മിക്ക ഓപ്ഷനിലും ജിസിയ നൽകാൻ തയ്യാറാണ് എന്ന് കാണാം. ഒരു പക്ഷെ സാങ്കൽപി പ്രശ്നങ്ങളായതുകൊണ്ടായിരിക്കും അങ്ങനെ പറയാൻ തോന്നിയത്. മനുഷ്യമനശാസ്ത്രമനുസരിച്ച് തങ്ങളെ ഒരു രണ്ടാംകിട പൗരൻമാരായി ഭരണകൂടം കാണുന്നത് മനുഷ്യപ്രകൃതി അംഗീകരിക്കില്ല. ജിസിയക്ക് പകരമായി ആധുനിക കാലഘട്ടത്തിൽ നടപ്പിലുള്ള നികുതി തന്നെ മതിയാകും. സകാത്ത് ബൈത്തുൽമാലിൽ അടക്കാൻ ബാധ്യതയുള്ള മുസ്ലിംകൾക്ക് അതിൽ ഇളവ് നൽകുകയോ കുറവ് വരുത്തുകയോ ആവാം. എന്നാലും പൊതുവെ ബാധകമായ ടാക്സായിരിക്കും അംഗീകരിക്കപ്പെടുക.
        15 hours ago ·
      • Abdul Latheef ജിസിയയുടെ യാഥാർഥ്യം മനസ്സിലാക്കാൻ താഴെ ലിങ്കിൽ പോകുക.

        http://yukthivadikalumislamum.blogspot.com/2010/07/blog-post_21.html
        yukthivadikalumislamum.blogspot.com
        സൈനികവൃത്തി വേതനമുള്ള തൊഴിലായി മാറിയ ഇക്കാലത്തും ഇസ്ലാമിക രാഷ്ട്രം അമുസ്ലിം പൌരന...്മാരുടെ മേല്‍ ജിസ് യ ചുമത്തുന്നതല്ല. അതിനാല്‍ മതന്യൂനപക്ഷങ്ങള്‍ ഇസ്ലാമികരാഷ്ട്രത്തില്‍ ഒരുവിധ വിവേചനവും അനുഭവിക്കുകയില്ലെന്നു മാത്രമല്ല, സകാത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നതിനാല്‍ മുസ്ലിംകളേക്കാള്‍ സാമ്പത്തിക സൌകര്യവും ആന...See More
        15 hours ago ·
      • Abdul Latheef അബ്ദുല്ലാ പൊന്നാനി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.