Tuesday, June 28, 2011

ജമാഅത്തെ ഇസ്‌ലാമി - നിലപാടുകള്‍

‎@Jamal Thandantharayil “അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു....."
പ്രിയ ജമാല്‍ പ്രബോധനം 1970 ജൂലൈ ലേഖനം പൂര്‍ണമായി ഉദ്ധരിക്കുക: (സോറി റിയാസ് എന്റെ കയിലില്ല. ഉണ്ടെങ്കില്‍ താങ്കള്‍ തന്നെ ഉദ്ദരിക്കുക ) അതുമായി ...ബന്ധപെട്ട 1961 ഇലക്ഷന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇങ്ങിനെ വായിക്കാം :
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്

>>
[ഹഹഹ കൊള്ളാം, ജമാ അത്തുകരുടെ ഓരോ മണ്ടത്തരങ്ങള്‍... ജമാഅതിന്റെ നിലപാടുകള്‍ എന്ന പേജ് :>>
1961   ലെ ശൂറ:]
ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെര
ഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും
പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:
1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക
[ആര്‍ക്കെങ്കിലും മനസ്സിലായോ? അല്ലാഹു അ അ ലം
അതായതു ജനങ്ങളുടെ അഭിപ്രായം നിയമം അല്ലെങ്കില്‍ വ്യവസ്ഥയായി പ്രാബല്യത്തില്‍ വരുന്ന അവസ്ഥ രാജ്യതുണ്ടാകുക. അതായതു ജനാധിപത്യ രാജ്യമാകുക. അപ്പോള്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം പാര്‍ലിമെന്റില്‍ നിയമം അല്ലെങ്കില്‍ വ്യവസ്ഥ പാസ്സകുമല്ലോ. ഇത് മനസ്സിലാകാത്ത രീതിയില്‍ (ജമാ അത്ത് സ്റ്റൈലില്‍ എഴുതിയാല്‍ മേലെ കൊടുത്തത് പോലെ ഇരിക്കും )
ചുരുക്കി പറഞ്ഞാല്‍ ജനാധിപത്യം മാറ്റി ദൈവിക ആധിപത്യം വരുത്താന്‍ വേണ്ടി വോട്ട് ചെയ്യാനുള്ള ഒന്നാമത്തെ ഉപാധി ജനാധിപത്യ രാജ്യമാകുക എന്നതാണ്. അല്ലാതെ രാജധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും ആധിപത്യമോ ആയാല്‍ ജമാ അതിന്റെ ഈ വകുപ്പ് പറ്റില്ല. ]
2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.
[ഇത് വ്യക്തം. എന്നാല്‍ വ്യക്തമായി എഴുതിയാല്‍ ജമാ അത്തുകാര്‍ക്ക് മാത്രം അതു മനസ്സിലാകില്ല. അതായത് ജമാ അത്തുകര്‍ക്ക് തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചു ഭരണ ഘടന മാറ്റാനുള്ള അധികാരം കിട്ടുന്ന അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകുംപോഴേ അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടു ചെയ്യാനോ സാധിക്കൂ. അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തി തൌഹീദിന് വിരുദ്ധവും എല്ലാ ജമാ അത്തുകാരും നരകാവകാശികളും ആകും. (ഒരു തവണ തങ്ങള്‍ക് കേവല ഭൂരിപക്ഷം കിട്ടും എന്ന തെറ്റിദ്ധാരണ യില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വോട്ട് ചെയ്തതും മനസ്സിലാക്കാം. അങ്ങിനെ ഭരണഘടനാ മാറ്റാന്‍ ഉള്ള ഭൂരിപക്ഷം തങ്ങള്‍ ക്കില്ല എന്ന്‍ മനസ്സിലായ സ്ഥിതിക്ക് ഇനി ജമാ അത്തുകാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന് നമ്മള്‍ വിചാരിച്ചാല്‍ നമ്മള്‍ മണ്ടന്മാരാകും.
അപ്പോഴേക്കും അടുത്ത ശൂറ കൂടി:]
വീണ്ടും ഇലക്ഷന്‍ പ്രശ്നം മജ്ലിസ് ശൂറാ പരിഗണിക്കുന്നത്, 1967-ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, 1966 ജൂലൈ 15 മുതല്‍ 22 വരെ ചേര്‍ന്ന യോഗത്തില്‍വെച്ചാണ്. മുന്‍ തീരുമാനങ്ങളുടെ തന്നെ വെളിച്ചത്തില്‍, ജമാഅത്ത് ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ അന്തിമ തീരുമാനം. എന്നാല്‍, പുതുതായി ചില തീരുമാനങ്ങള്‍ കൂടി ശൂറാ കൈക്കൊള്ളുകയുണ്ടായി:
1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.
[എന്തൊരു കഷ്ടം! ഈ ശൂറ ക്ക് മുന്‍പ് മരിച്ചു പോയവര്‍ ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതൊക്കെ തൌഹീദിന് വിരുദ്ദം. ശൂരക്ക് ശേഷം .... തൌഹീദ് !!! അഥവാ ശിര്‍ക്ക്! പൊറുക്കപ്പെടാത്ത പാപം!! നരകവകാശി!!! നഊദുബില്ലാഹ്...]
2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.
[ഇതും മേലെ പറഞ്ഞ പോലെത്തന്നെ.. അനിസ്ലാമിക വ്യവസ്ഥിതിയോ സംഘടനയോ വ്യക്തിയോ ഒന്നും പ്രശ്നമല്ല. പ്രശ്നം ജമാ ത്ത് ശൂറ കൂടി പറയണം. എന്നാലെ ഒരു കാര്യം ഹലലാകൂ.!! അടുത്ത വിധി നോക്കൂ..]
3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.
[ഇസ്ലാമിലെക്കോ അതോ ഇസ്ലാമില്‍ നിന്നുള്ള തിരിച്ചു പൊക്കോ?...]
1967 ജനുവരിയില്‍ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ, മുന്‍ തീരുമാനത്തിന്റെ വെളിച്ചത്തില്‍, ഏതെങ്കിലും നിയോജകമണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടിംഗ് വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് പരിഗണിച്ചു. നിരോധം റദ്ദാക്കുന്നതു തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചെലുത്തുമെങ്കില്‍, താഴെ പറയുന്ന പരിതസ്ഥിതികളില്‍ വോട്ടിംഗ് വിലക്ക് എടുത്തുകളയാവുന്നതാണ് എന്നായിരുന്നു തീരുമാനം:
[വളരെ വൈകിയാണ് ജമാഅത്തുകാര്‍ക്ക് ബുദ്ധി ഉദിക്കുക .കുറെ മന്ദ ബുദ്ധികളാണ് നേതൃത്വത്തില്‍ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതു അനവധാനതയാണ് എന്ന് ഓര്‍മിപ്പിക്കുന്നു.!! ]
1. ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളായ ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്നു ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
[ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ ബദ്ധവൈരികളല്ലാത്ത ആളുകളാണെങ്കില്‍ അനിസ്ലാമിക വ്യവസ്ഥിതിയാനെങ്കിലും ഒന്നും ചെയ്യണ്ട. സുഖമായി ജീവിച്ചാല്‍ മതി. വോട്ട് ചെയ്യുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുത്. പകരം അമുസ്ലിമ്കളുടെ കീഴില്‍ കിട്ടുന്നതും വാങ്ങിച്ചു കഴിയുക ]
2. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്കയുണ്ടായിരിക്കുക.
[ജമാ അത്തെ ഇസ്ലാമി അധികാരത്തില്‍ വന്നാല്‍ എങ്ങിനെയിരിക്കും [ബംഗാളിലും പാക്കിസ്ഥാനിലും അവര്‍ക്ക് ഭരണത്തില്‍ എത്താന്‍ പറ്റിയല്ലോ ] അതു പോലെ ഭരണം നടത്തുന്നവര്‍ എന്നതാണ് സമഗ്രാധിപത്യം എന്നത് കൊണ്ടുദ്ദേശം! ഏകാധിപത്യത്തിനു ഹിറ്റ്ലര്‍, സദ്ദാം ഹുസൈന്‍ തുടങ്ങിയവരെ ഉപമിക്കാം. അങ്ങിനെയുള്ള (ബ അ സ്‌ , നാസി ) തുടങ്ങിയ പാര്‍ട്ടി ; അല്ലെങ്കില്‍ എന്തിനു പുറത്തു പോകണം ബി ജെ പി തന്നെ പോരെ. അത്തരം ആളുകളുടെ അധികാരം ഭയപ്പെടുക.
എങ്കില്‍ എന്ത് ചെയ്യണം, അത്തരം പാര്‍ട്ടിക്കാരുടെ ആളാവണം. ഇല്ലെങ്കില്‍ അവര്‍ നമ്മെ തട്ടിക്കളയും. അതു കൊണ്ടല്ലേ ജനത പാര്‍ടിക്ക് തന്നെ പിന്തുണ കൊടുത്തത്.
ഇനി സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ വ്യവസ്ഥ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന വല്ല പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വന്നേക്കുമെന്ന ശക്തിയായ ആശങ്ക ഇല്ലെങ്കിലോ ? ഒന്നും ചെയ്യണ്ട. സുഖമായി ജീവിച്ചാല്‍ മതി. വോട്ട് ചെയ്യുകയോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യരുത്. പകരം അമുസ്ലിമ്കളുടെ കീഴില്‍ കിട്ടുന്നതും വാങ്ങിച്ചു കഴിയുക!!]

3. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളോട് യോജിപ്പും അനുഭാവവും വെച്ചുപുലര്‍ത്തുകയും ഇസ്ലാമിന്റെയും മുസ്ലിംകളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുമെന്ന് വാഗ്ദത്തം നല്‍കുകയും ചെയ്യുന്ന ഏതെങ്കിലും പാര്‍ട്ടിയോ വിഭാഗമോ അധികാരത്തില്‍ വരുമെന്ന ശക്തിയായ പ്രതീക്ഷയുണ്ടായിരിക്കുക.
[എങ്കില്‍ പിന്നെ ആര്‍ക്കും വോട്ട് കൊടുക്കാം. പ്രശ്നമില്ല. ലീഗായാലും മാര്‍ക്സിസ്റ്റ്‌ ആയാലും കോണ്ഗ്രസ് ആയാലും നോ പ്രോബ്ലം! അപ്പോള്‍ മുജാഹിദുകള്‍ ചെയ്യുന്നത് ശിര്കല്ലേ. ? അതു ശിര്‍ക് തന്നെ. അവര്‍ ജമാ അത്ത് ഹലലാക്കുന്നത് ഹലലായും ഹറാം ആക്കുന്നത് ഹറാം ആയും സ്വീകരിക്കുന്നില്ലല്ലോ? അവര്‍ അല്ലാഹു ഹറാം ആക്കുന്നത് മാത്രമേ ഹറാം ആയി കരുതുന്നുള്ളൂ. ഹലാലും അങ്ങിനെ തന്നെ. 
പക്ഷെ അവര്‍ പാര്‍ലിമെന്റിന്റെ നിയമങ്ങള്‍ അനുസരിക്കുന്നുണ്ട്. അതു പറഞ്ഞെങ്കിലും അവരില്‍ ശിര്‍ക്ക് ആരോപിചില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യും.? ജമാ അത്ത് പിരിച്ചു വിടാന്‍ പറ്റുമോ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം & ഭരണം!]
4. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കുന്ന വ്യക്തികള്‍ സംസ്ഥാന അസംബ്ളികളിലോ പാര്‍ലമെന്റിലോ എത്തിപ്പെടാതിരിക്കുക.
[അങ്ങിനത്തെ നല്ല വ്യക്തികള്‍ പാര്‍ലിമെന്റില്‍ ധാരാളം എത്തിപ്പെടുന്നത് കൊണ്ടാണോ ഇത് വരെ വോട്ട് ചെയ്യാതിരുന്നത്? അല്ല. അനിസ്ലാമിക വ്യവസ്ഥിതി തന്നെയായിരുന്നു. കേരളത്തില്‍ നിന്ന് ലീഗ് ന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റില്‍ എത്തിയവരാണ് മുസ്ലിമ്കല്ക് വേണ്ടി വല്ലതും ചെയ്തിരുന്നത്. പക്ഷെ അതു അംഗീകരിച്ചാല്‍ പിന്നെ ജമാ അത്ത് എന്തിനു. ശൂറക്ക് വരുന്ന മന്ദ ബുദ്ദികള്‍ ഇപ്പോള്‍ അല്ലെ വല്ലതും ചിന്തിക്കുന്നത്.
ഈ ശൂറ മൌദൂദി സാഹിബ് ഉള്ളപ്പോള്‍ കൂടിയിരുന്നെങ്കില്‍ എത്രയോ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമായിരുന്നു. അതോ ഈ ശൂറ കുറെ മണ്ടന്‍മാര്‍ കൂടിയിരുന്നു എടുത്ത തീരുമാനമായിരുന്നോ?]

ബാംഗ്ളൂര്‍ സമ്മേളനത്തില്‍ താഴെ കൊടുത്ത പ്രമേയവും അംഗീകരിക്കപ്പെടുകയുണ്ടായി:
"ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്......

[കുറേശെ ബുദ്ധി വരാന്‍ തുടങ്ങി?? ഇസ്ലാം പ്രബോധനം ചെയ്യുകയാണ് വേണ്ടതെന്ന ചിന്താ വന്നോ?!!]
1970 ല്‍ പ്രബോധനം എഴുതിയത് വായിച്ചല്ലോ ... `അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3))

അടിയന്തരാവസ്ഥക്കു ശേഷം
പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി...
[വൈകി ഉദിച്ച ബുദ്ധി ...] ജമാഅത്ത് നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെങ്കിലും, നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്െടടുക്കാനും, രാജ്യത്തെ ഏകാധിപത്യ പ്രവണതകളില്‍നിന്ന് രക്ഷിക്കാനും ഇലക്ഷനെ പ്രയോജനപ്പെടുത്തുന്നത് തികച്ചും ഇസ്ലാമികവും ന്യായവുമായ അവകാശമാണെന്നവര്‍ മനസ്സിലാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന സംസ്ഥാന അസംബ്ളി തെരഞ്ഞെടുപ്പുകളിലും ജമാഅത്ത് പ്രതിപക്ഷത്തിനനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഫലം സന്തുഷ്ടിക്കും സംതൃപ്തിക്കും വക നല്‍കുന്നതായിരുന്നു. ഇന്ദിരാ സര്‍ക്കാര്‍ തറപറ്റി; ജനതാ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. അടിയന്തരാവസ്ഥ നീങ്ങി; ഭരണഘടനാ ഭേദഗതി റദ്ദായി. ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തന സ്വാതന്ത്യ്രം വീണ്ടുകിട്ടി. എന്നാല്‍, അംഗങ്ങള്‍ അല്ലാത്ത ജമാഅത്ത് പ്രവര്‍ത്തകര്‍ ചരിത്രത്തിലാദ്യമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് ഒരിക്കലും ഏതെങ്കിലും പാര്‍ട്ടിക്കനുകൂലമായോ പ്രതികൂലമായോ ഏതെങ്കിലും അനിസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം മൂലമോ ആയിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്യ്രം പുനഃസ്ഥാപിക്കപ്പെടാനും രാജ്യത്ത് ജനാധിപത്യപരവും മൌലികവുമായ അവകാശങ്ങള്‍ വീണ്ടുകിട്ടുവാനും വഴി തുറക്കുകയായിരുന്നു ജമാഅത്തിന്റെ ലക്ഷ്യം....
[ന്യായീകരണം!! ജമാ അത്തിനു മാത്രമേ നന്നായി ചിന്തിക്കാന്‍ കഴിയൂ എന്നാണ് ഈ മന്ദബുദ്ധികള്‍ കരുതുന്നത്..]
1983 ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അമീര്‍ മൌലാനാ അബുല്ലൈസുമായി 'ഖൌമി ആവാസ്' പത്രത്തിന്റെ പ്രതിനിധി നടത്തിയ ഇന്റര്‍വ്യൂയില്‍ ഇപ്രകാരം ചോദിക്കുകയുണ്ടായി: "നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ, ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാത്തത്?''
അമീര്‍ മറുപടി നല്‍കി: "ജമാഅത്ത് തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം ചോദ്യത്തില്‍ സൂചിപ്പിച്ചതല്ല. പാശ്ചാത്യന്‍ ജനാധിപത്യവും ഇസ്ലാമിക ജനാധിപത്യവും തമ്മില്‍ അന്തരമുണ്ട്.
പാശ്ചാത്യ ജനായത്തത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസംവിധാനം അതിന്റെ എല്ലാ വശങ്ങളോടുംകൂടി സ്വീകാര്യമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ ഏകാധിത്യപരവും സമഗ്രാധിപത്യപരവുമായ സംവിധാനങ്ങളെ അപേക്ഷിച്ച് ഈ സംവിധാനം എത്രയോ മെച്ചപ്പെട്ടതും മുന്‍ഗണനാര്‍ഹവുമാകുന്നു.....
[കാരണം മറ്റൊന്നല്ല. മന്ദബുദ്ധി തന്നെ.. താഴെ കൊടുക്കുന്നത് കാണുക ]
സോപാധികമായ അനുവാദം
തുടര്‍ന്ന്, ജമാഅത്തിന്റെ ഉന്നതതലത്തില്‍ ഇലക്ഷനെക്കുറിച്ചു നടന്ന ചര്‍ച്ചകളില്‍ പ്രാമുഖ്യം ലഭിച്ചത്, അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലുള്ള നിരോധം എടുത്തുകളയുന്ന പ്രശ്നത്തിനാണ്. കാരണം, ഇലക്ഷനില്‍ ജമാഅത്തിനു താത്വികമായി പങ്കെടുക്കാവുന്നതാണെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. പ്രയോഗത്തില്‍ അതിനു സാഹചര്യം അനുകൂലമായിത്തീര്‍ന്നിട്ടില്ലെന്നും പൊതുവെ മനസ്സിലാക്കപ്പെടുകയുണ്ടായി. മറുവശത്ത്, പ്രസ്ഥാനത്തിന്റെ സ്വാധീനവലയം വികസിച്ചു വരുന്നതിനനുസരിച്ച്, രാജ്യത്തിലെ മാറ്റങ്ങള്‍ നന്മക്കും പ്രസ്ഥാനത്തിനും ഇസ്ലാമിനും സമുദായത്തിനും അനുകൂലമാക്കിത്തീര്‍ക്കുമാറ് പ്രസ്ഥാനബന്ധുക്കളുടെ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ടുകൊണ്േട വന്നു. ഈ പരിതസ്ഥിതിയിലായിരുന്നു, 1984 ഏപ്രിലിലും ഒക്ടോബറിലും നവംബറിലും യോഗം ചേര്‍ന്ന് മജ്ലിസ് ശൂറ വോട്ടവകാശ വിലക്ക് നീക്കം ചെയ്യുന്നതിനെക്കുറിച്ച് സവിസ്തരമായ വിചിന്തനം നടത്തിയത്...
...ഉപസമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ വെളിച്ചത്തില്‍, 1985 ഫെബ്രുവരി 15 മുതല്‍ 20 വരെ യോഗം ചേര്‍ന്ന മജ്ലിസ് ശൂറാ താഴെ പറയുന്ന തീരുമാനം കൈക്കൊണ്ടു:
"നിഷിദ്ധങ്ങളുടെയും സര്‍വവിധ തിന്മകളുടെയും നിര്‍മൂലനവും രാജ്യത്ത് മാനുഷിക മൂല്യങ്ങളുടെ പ്രചാരണവുമാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നതെന്ന് അതിന്റെ പ്രബോധനത്തില്‍നിന്നും നയപരിപാടികളില്‍നിന്നും നല്ലപോലെ വ്യക്തമാകുന്നതാണ്. അക്രമവും അനീതിയും ഇല്ലാതാക്കി ന്യായവും നീതിയും സംസ്ഥാപിക്കാനാണ് അത് പരിശ്രമിക്കുന്നത്. മനുഷ്യന്റെ മൌലികാവകാശങ്ങള്‍, വിശിഷ്യാ, ജീവനും ധനവും അഭിമാനവും പൂര്‍ണമായി സുരക്ഷിതമായിരിക്കണമെന്ന് അത് ആഗ്രഹിക്കുന്നു. സാമൂഹിക-സാമ്പത്തിക നീതി എല്ലാവര്‍ക്കും സുപ്രാപ്യമായിരിക്കണം. വര്‍ഗീയതയും സാംസ്കാരികമായ ആക്രമണവാഞ്ഛയും അവസാനിപ്പിക്കുകയും ഏകാധിപത്യ-സമഗ്രാധിപത്യ പ്രവണതകളുടെ പഴുതടക്കപ്പെടുകയും വേണം. ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ന്നു പരിപുഷ്ടമായിത്തീരണം. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണ മാര്‍ഗങ്ങള്‍ അവസാനിപ്പിക്കപ്പെടുകയും ദാരിദ്യ്രവും പട്ടിണിയും രോഗവും അജ്ഞതയും ഉന്മൂലനം ചെയ്യപ്പെടുകയും വേണം. അസമത്വം, ഉച്ചനീചത്വം, ഐത്തം തുടങ്ങിയ സാമൂഹ്യദോഷങ്ങള്‍ക്കറുതിവരുത്തി പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക-സാമൂഹിക മേഖലകളിലേക്ക് ഉയര്‍ത്തപ്പെടണം. പ്രാദേശികവും ഭാഷാപരവുമായ പക്ഷപാതിത്വങ്ങളും മത-ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷവും അസ്തമിക്കണം. ഇതൊക്കെയാണ് ജമാഅത്തിന്റെ ആഗ്രഹം.
[ അപ്പോള്‍ ഇസ്ലാമിക രാഷ്ട്രം വിട്ടോ? മനാത്തയെക്കൊണ്ട് ജമാ അത്ത് ത്രിപ്തിപ്പെട്ടോ ?]
"നമ്മുടെ രാജ്യം വ്യത്യസ്ത മത-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെ തൊട്ടിലാണ്. തങ്ങളുടെ വ്യക്തിത്വവും ഭാഷയും സവിശേഷ സംസ്കാരവും പരിരക്ഷിക്കാനും
പുഷ്ടിപ്പെടുത്താനുമുള്ള അവകാശം ഭരണഘടന അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ദൌര്‍ഭാഗ്യവശാല്‍, ഈ മൌലികാവകാശങ്ങളുടെ പാതയില്‍ സാംസ്കാരികമായ ആക്രമണ മനഃസ്ഥിതിയും വര്‍ഗീയ വിദ്വേഷവും ശക്തമായ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത് സാമുദായികോദ്ഗ്രഥനത്തിനും രാജ്യത്തിന്റെ ഭദ്രതക്കും ഒരുപോലെ ഹാനികരമായി ഭവിക്കുന്നു. വിശിഷ്യാ, ഈ വിഷയകമായി വ്യക്തിനിയമം, മത വിദ്യാഭ്യാസം, വഖഫുകള്‍, ഭാഷ തുടങ്ങിയ സുപ്രധാന മുസ്ലിം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കുചിതവും വിദ്വേഷാത്മകവുമായ സമീപനത്തെയും അനിശ്ചിതത്വത്തെയും സംബന്ധിച്ചു കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ പ്രവര്‍ത്തനരീതി ഇഷ്ടപ്പെടുകയും അത്തരം പ്രവണതകള്‍ പ്രകടമാക്കുകയും ചെയ്യുന്ന ശക്തികളെയും ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ
പുനഃസ്ഥാപനവും പരിരക്ഷണവും ജമാഅത്തിന്റെ പക്കല്‍ സുപ്രധാനമായ ഒരാവശ്യമത്രെ.
[എവിടെ ഹുക്കുമത്തെ ഇലാഹി ?]
"ജമാഅത്ത് അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും നേടിയെടുക്കുവാന്‍ ഭരണഘടനാപരവും ജനാധിപത്യപരവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നത്...
[ അല്ലാഹു അല്ലാത്തവര്‍ നിര്‍മ്മിച്ച ഭരണ ഘടനയും അതിലെ നിയമങ്ങളും അനുസരിക്കുകയോ? അതിനെ അവലംബിക്കുകയോ? നിയമ നിര്‍മ്മാണം അല്ലഹുവിനല്ലേ പാടുള്ളൂ?]
ഇനി താഴെ കൊടുത്ത നിലപാട് പേജിന്റെ അവസാന ഭാഗം വരെ ദൈവിക രാജ്യത്തെക്കുറിച്ച് കാണുന്നേയില്ല. അനിസ്ലാമിക വ്യവസ്ഥിതി പ്രശ്നമേയല്ല. അപ്പോള്‍ ജമാ അത്ത് പ്രവര്‍ത്തകര്‍ ഇവിടെ എഴുതിക്കൊണ്ടിരിക്കുന്നതോ. അതവരുടെ കാപട്യത്തിന്റെ ഭാഗം. അല്ലാതെന്താ?...]
നല്ലവരും വിശ്വസ്തരും സേവനതല്‍പരരും ഉത്തരവാദിത്വബോധമുള്ളവരും കാര്യനിര്‍വഹണശേഷിയുള്ളവരുമായ ആളുകള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ജമാഅത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ക്രിയാത്മക പങ്കാളിത്തം വഹിക്കും. അതിനായി ജമാഅത്ത് വ്യക്തിസംഭാഷണം, സ്കോഡുകള്‍, പൊതുപ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ലഘുലേഖാ വിതരണം തുടങ്ങി മുഴുവന്‍ മാര്‍ഗങ്ങളും അവലംബിക്കും.
പൂര്‍ണവിശ്വാസത്തോടെയുള്ള ജനസേവനവും വ്യാപകമായ അധാര്‍മികതകള്‍ക്ക് തടയിട്ടുകൊണ്ടുള്ള പൊ തുജനത്തിന്റെ പ്രശ്നപരിഹാരവും സാധ്യമാകുന്ന വിധം, രാജ്യത്തിന്റെയും സമുദായത്തിന്റെയും കടുത്ത സമ്മര്‍ദം താല്‍പര്യപ്പെടുമ്പോള്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്നതാണ്.
ജമാഅത്ത് ബന്ധമുള്ള സ്ഥാനാര്‍ഥികള്‍ നിലവിലില്ലാത്തിടങ്ങളില്‍ നിര്‍ണിത ഉപാധികള്‍ക്കു വിധേയമായി, നല്ലവനായി അറിയപ്പെടുന്ന; ഫാഷിസ്റ് വിരുദ്ധനായ; തെരഞ്ഞെടുക്കപ്പെട്ടാല്‍ മത-വംശ-ഭാഷാ-കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി ജനസേവനം നടത്തുമെന്ന് വാക്കുനല്‍കിയ; മദ്യപാനം, അധാര്‍മികത, അഴിമതി എന്നീ തിന്മകളില്‍നിന്ന് പ്രദേശത്തെ രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ; അനാഥര്‍, വിധവകള്‍, അംഗവൈകല്യമുള്ളവര്‍, അവശവിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സേവനത്തില്‍ വീഴ്ചവരുത്താത്ത; വിദ്യാഭ്യാസ-സാമ്പത്തിക-കാര്‍ഷിക-ചികിത്സാ സൌകര്യങ്ങളുടെ സമാഹരണത്തില്‍ യാതൊരു വിധ വിവേചനവും കാണിക്കാത്ത; സമുദായ സൌഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും നിലനില്‍പ്പും ജീവന്റെയും അഭിമാനത്തിന്റെയും സംരക്ഷണവും മുഖ്യോത്തരവാദിത്വമായി ഗണിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കും.
[ഇനി ഭരണ ഘടനയിലെ ചില ഭാഗങ്ങള്‍ കൊടുത്താല്‍ ഇവരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം മനസ്സിലാകും]
7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ
ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.
[ഇന്ത്യന്‍ ഭരണ ഘടന ദൈവികമായി ജമാഅതു അംഗീകരിച്ചോ? !!! ]

No comments:

Post a Comment